Tuesday, October 25, 2022

CARLOS 2


 എനിക്ക് ഉറങ്ങുവാൻ സാധിക്കുന്നില്ല .നിദ്ര എന്നിൽ നിന്ന് ഒരുപാട് അകലെയാണ് .പുതിയ സ്ഥലം ,പുതിയ ആളുകൾ ,പിന്നെ നാടിനെ വിറപ്പിക്കുന്ന ഒരു കള്ളനും,

 

കാർലോസ് !.


ഒരു കള്ളന് എങ്ങനെയാണ് ഒരു പ്രദേശം മുഴുവൻ തന്റെ പരുതിയിലാകാൻ സാധിക്കുക ,വിചിത്രം തന്നെ!മറ്റെവിടെയും കേട്ടുകേൾവിയില്ലാത്ത വിചിത്രമായ കഥ.ഇനി പ്യൂൺ എന്നെ പറ്റിക്കാൻ വേണ്ടി കെട്ടുകഥ ഉണ്ടാക്കിയതാണോ ?.

എന്തായാലും ഇന്നത്തെ ഉറകം പോയി കിട്ടി .സമയം ഒരുപാട് വൈയ്ക്കിരിക്കുന്നു .


രാവിലെ ഞാൻ ഓഫീസിലേക്ക് നടന്നു.ഇപ്പോഴാണ് ഞാൻ ഈ നാട് ശരിക്കും ശ്രദ്ധിക്കുന്നത് .വഴിയിൽ പലയിടത്തും ചെടികൾ കാടുപിടിച്ചുകടക്കുന്നു .സ്ട്രീറ്റ് ലൈറ്റുകൾ വിരളം.രാത്രി ഈ വഴി വരുന്നത് ഒരു സാഹസം തന്നെ ആവും.എന്തുകൊണ്ടും ഒരു കള്ളന് വിലസാൻ പറ്റിയ അന്തരീക്ഷം.റോഡുകൾ പലതും ടാർ ചെയ്‌തിട്ടില്ല.ഒരു വണ്ടിപോയാൽ ആകെ പൊടിമണ്ണ് പറക്കും.

 

ഹാ എന്ത് ചെയ്യാൻ ഈ ജോലി അത്യാവിശ്യം ആയിരിക്കുന്നു.ആദ്യ ശബളം കിട്ടിയാൽ ഒരു വണ്ടി വാങ്ങണം.ഈ നടത്തം ഇല്ലാതാവുംലോ!.അങ്ങനെ എത്ര എത്ര സ്വപ്‌നങ്ങൾ ഞാൻ മനസ്സിൽ കണ്ടുതുണ്ടങ്ങിരിക്കുന്നു .

ഞാൻ ഓഫീസിൽ കയറി.

 

തിരക്കുകൾ ഇല്ലാത്ത ബ്രാഞ്ച് ആണിത്.ധാരാളം ഒഴിവ് സമയങ്ങൾ.എല്ലാവരായും നല്ല സൗഹൃദം പെട്ടെന്നുതന്നെ എനിക്ക് സ്ഥാപിക്കാൻ കഴിഞ്ഞു .


ഞാൻ ജോലിയും,സഹപ്രവർത്തകരായും പൊരുത്തപ്പെട്ടുതുടങ്ങി.അതിലുപരി ഞാൻ കന്നഡ ചെറുതായി പഠിച്ചു തുടങ്ങി . അങ്ങനെ ഒരിക്കൽ ഞങ്ങളുടെ സംസാരത്തിനിടയിലേക്ക് അപ്രതീക്ഷിതമായി അയാളുടെ പേര് വീണ്ടും കേട്ടു.
കാർലോസ്!

അത് ഒരുകെട്ടുകഥ ആയിരുന്നില്ല. അയാളെ കുറിച്ച് ആർക്കും വെക്തമായി ഒന്നും അറിയില്ല.എന്റെ സഹപ്രവർത്തകരിൽ ഒരാൾ പറഞ്ഞു.അയാൾക്ക് ഓരോ സമയത് ഓരോ കമ്പമാ ,ഒരു കാലത് അയാൾക്ക് ഇഷ്ടപെട്ട കാറുകൾ മാത്രം മോഷ്ടിച്ചിരുന്നു .അങ്ങനെ വന്ന പേരാണ് കാർലോസ് .അയാളുടെ പേരെന്താ ,എവിടെത്തുകാരനാണെന് പോലും ആർക്കും അറിയില്ല .
ഈ വാക്കുകൾ കേട്ടതും കാർലോസിനോടുള്ള പേടി കൂടി ,അതിനോടൊപ്പം അയാളെ കുറിച്ചറിയുവാനുള്ള ആകാംഷയും .

ഈ നാടിനെ കുറിച്ചും കാർലോസിനെ കുറിച്ചും അറിഞ്ഞതിനേക്കാൾ ഏറെ അറിയാൻ ഇരിക്കുന്നുണ്ടെന്ന് എന്റെ മനസ്സിൽ ആരോ മുറവിളി കൂട്ടി.മറ്റാരെക്കാളും അതറിയുന്നത് പ്യൂൺ ജയേട്ടന് തന്നെ ആവും .

ഓഫീസ് കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോഴാണ് ഞാൻ അയാളോട് കാര്യങ്ങൾ തിരക്കിയത് .
 എന്റെ കാര്യമായ അന്വേഷണം കേട്ടപ്പോൾ ജയേട്ടനും പറയുവാനുള്ള ഇമ്പം കൂടി .

കാർലോസ് ,അയാൾ ഏത് നാട്ടുകാരനാണെന് അറിയില്ല .ഇവിടെ എവിടെങ്കിലും ഒക്കെ കാണാം,രാത്രിയാണ് അയാളുടെ പരാക്രമങ്ങൾ കൂടുതൽ .നമ്മക്ക് അയാളെ കണ്ടാൽ തന്നെ പേടി ആവും .ഒരു 6 അടി പൊക്കവും അതിനൊത്ത ശരീരവും.ഒരിക്കൽ ഇവിടുത്തെ പേരുകേട്ട പ്രമാണിയുടെ വീട്ടിൽ കയറി എന്തൊക്കെയോ കട്ടുന്ന് പറഞ്ഞ് കുറച്ച് തമിഴന്മാരെ കാർലോസിനെ കയ്യ്കാര്യം ചെയ്യാൻ ഇറക്കിയിട്ടുണ്ടാർന്നു. ഇവിടെ ഈ മാർക്കറ്റിൽ വെച്ചായിരുന്നു തല്ല് .തല്ല് കൊണ്ട് തമിഴന്മാർ ഏതൊക്കെയോ വഴി ഓടി ,കൂട്ടത്തിൽ പ്രമാണിക്കും കിട്ടി രണ്ടെണം.അതിന് ശേഷം പ്രമാണിടെ കൊള്ളപ്പലിശ കുറഞ്ഞിട്ടുണ്ട് .

പോലീസ് ഇയാളെ ഒന്നും ചെയ്യിലെ ?      
എന്റെ ചോദ്യം അയാൾക്ക് കൂടുതൽ പ്രചോദനമായി .

കാർലോസിന്റെ പേരിൽ ഒരുപാട് കേസുകൾ ഉണ്ട്.ചിലതിനൊക്കെ ജയിലിൽ പോയി കിടന്നിട്ടും ഉണ്ട് .
അത് പറഞ്ഞപ്പോഴാ ഓർത്തത് .അയാളുടെ അവസാനത്തെ കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ്,
അയാൾ പോലീസ് ജീപ്പ് മോഷ്ടിച്ചു കൊണ്ടുപോയി.ആ വകയിൽ രണ്ട്   പോലീസ്‌കാർക്ക്          സസ്പെന്ഷനും  കിട്ടി .

ഇപ്പൊ കുറച്ച് മാസങ്ങളായി അയാളെ കണ്ടിട്ട് . 

അയാളുടെ താമസം ഇവിടെ ആണ് ?

അറിയില്ല ! ഇവിടുത്തെ പുഴയുടെ അവിടെ രാത്രി വെട്ടം കാണാം ഇടക്ക് ,ചിലപ്പോൾ പാട്ടും കേൾക്കാം.മിക്യത്തും വിജനമായ പ്രദേശം .അതാണലോ കള്ളന്മാർക്ക് ഇഷ്ട്ടം .

ദിവസങ്ങൾ ഏറെ കഴിഞ്ഞു ...
കാർലോസിനെ കുറിച്ച് ഒരു വിവരവുമില്ല !
ഈ നാട് അയാളെ മറന്നു തുടങ്ങിരിക്കുന്നു.കേട്ടകഥകളിലെ കഥാപാത്രങ്ങളെ പിന്നീട് കണ്ടെങ്കിലും കാർലോസിനെ മാത്രം കണ്ടില്ല.
കണ്ടിരുന്നെങ്കിൽ എന്റെ മനസ്സിൽ മറ്റൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു . 
കാർലോസിന്‌ താല്പര്യം തോന്നാത്ത കാർ ഏതാണെന്ന് ചോദിച്ച് അറിയണമായിരുന്നു.
എന്റെ ആദ്യ സ്വപ്നമായ കാർ മോഷ്ടിക്കപെട്ടുപോയാൽ അത് സഹിക്കയാവുന്നതിലും അപ്പുറമായിരിക്കും .


ഇവിടെ വന്നിട്ട് ദിവസങ്ങൾ കുറച്ചേറെയായി.നാട്ടിലേക്ക് തിരിക്കണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് തട്ടിൻ പുറത്തിന് ഒരു ശബ്‌ദം .
ഈ രാത്രിൽ ആരാവും അതിന്റെ മുകളിൽ .
ആരോ നടക്കുന്ന ശബ്‌ദം .
ഇനി യക്ഷിയോ പ്രേതമോ ആണോ ?

ശാസ്ത്രം എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും,എത്ര വിദ്യാസമ്പന്നർ ആണെന്ന് പറഞ്ഞാലും , ഇന്നും മനുഷ്യർ യക്ഷിയെയും ,മന്ത്രവാദത്തെയും കയ്യൊഴിഞ്ഞിട്ടില്ലലോ .
മനസ്സിൽ വല്ലാത്ത പേടി കൂടിവന്നു ....
രണ്ടും കല്പിച്ച് കയറി നോക്കാമെന്ന് മനസ്സിൽ ഉറപ്പിച്ച് ഞാൻ മുകളിലേക്ക്‌  കയറി .

യക്ഷി അല്ല ! 
മനുഷ്യൻ ആണ് .ഇനി കള്ളനായിരിക്കോ ?
കാർലോസ് !
മിന്നലുപോലെ അയാളുടെ പേര് എന്റെ മനസ്സിൽ വന്നത് .
അയാൾ ആയിരിക്കുമോ അത് ?.
എന്റെ പേടി കൂടി .
എന്റെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാം .
ഞാൻ മുന്നോട്ട് നീങ്ങി .അയാളെ എനിക്ക് വ്യക്തമായി കാണാം .പ്യൂൺ പറഞ്ഞ അതെ സവിശേഷതകൾ .അതെ അയാൾ തന്നെ !.


അയാൾ എന്നെ കണ്ടു.പ്രതേകിച്ച് മുഖഭാവം അയാളിൽ പ്രകടമായില്ല .
പക്ഷെ എന്റെ മുഖത്ത് എല്ലാ ഭാവങ്ങളും മിന്നി മറയുന്നുണ്ടാർന്നു ..

എന്നെ നോക്കി അയാൾ കയ്യ്കൊണ്ട് വെള്ളത്തിനായി കാണിച്ചു.
അരയിൽ നിന്നും മദ്യക്കുപ്പി പുറത്തെടുത്തു .
അതെ മദ്യപാനം തന്നെ !
ഞാൻ വേഗം താഴെ ചെന്നു വെള്ളമെടുത്തു.കൂട്ടത്തിൽ 'അമ്മ എനിക്ക് തന്നയച്ച മീൻ അച്ചാറും .
അമ്മയുടെ മീൻ അച്ചാർ കാര്ലോസ്ന്ന് കാണിക്ക !
ഞാൻ അയാളോട് എന്ത് സംസാരിക്കും ?
ഏത് ഭാഷയിൽ സംസാരിക്കും ?
എന്റെ മനസ്സിൽ ഒന്നും തെളിയുന്നില്ല .
അയാളെ കണ്ടതും കുറച്ച് പഠിച്ച കനഡയും മറന്നിരിക്കുന്നു .

രണ്ടും കല്പിച്ച് കന്നഡ ഞാൻ എന്തോ പുലമ്പി .
അയാൾ എന്നെ കുറച്ച്നേരം സൂക്ഷിച്ച് നോക്കി .
അയാളുടെ നോട്ടം എന്നെ തളർത്തി.

മലയാളത്തിൽ പറഞ്ഞോ .
കന്നഡ പൊതിഞ്ഞ മലയാളത്തിൽ അയാൾ പറഞ്ഞു .

അയാളുടെ ആ മലയാളം കേട്ട് ഞാൻ അമ്പരന്നു ...
 
അയാൾ അവിടെ നിന്ന് എഴുന്നേറ്റു .
വീടിന്റെ തട്ടിൽ നിന്ന് മരത്തിലേക്കൊരു ചാട്ടം ,
മരത്തിൽ നിന്നും നിലത്തേക്കും .


മുകളിൽ നിന്ന് ഞാൻ അയാളെ വിളിച്ചു .
കാർലോസ് .....!

അയാൾ എന്നെ നോക്കി.കല്ല് പോലത്തെ ആ മുഖത്ത് ചെറിയ ചിരി പടർന്നു .

carlos


 

Thursday, August 25, 2022

CARLOS








                തീവണ്ടിയുടെ അലർച്ചകേട്ടാണ് ഞാൻ ഉണർന്നത്.അതെ സ്റ്റേഷൻ ഇത് തന്നെ .പെട്ടെന്ന് മനസ്സിൽ ഓടിവന്നത് എന്റെ സാധനങ്ങൾ അടങ്ങിയ ബാഗ് ആയിരുന്നു .ആരെങ്കിലും അത് മോഷ്ട്ടിച്ചുകൊണ്ടുപോയോ ?


പരിപ്രാന്തിയോടെ ഞാൻ സീറ്റിന്റെ താഴെക്ക് നോക്കി .


ഇല്ല ...അത് അവിടെത്തനെയുണ്ട് ..ഭദ്രം !

ബാഗിൽ 'അമ്മ ഉണ്ടാക്കിത്തന്ന ചെമീൻ അച്ചാറും,കുറച്ചധികം പലഹാരങ്ങളും,എന്റെ കുറച്ച് തുണികളും ഉണ്ട് .

നാട്ടിലെ ജുനൈബിക്ക ഗൾഫിലേക്ക് പോകുമ്പോൾപോലും ഇത്രേം കഴിക്ക്യാൻ കൊണ്ടുപോയിണ്ടാവില്ല . ഇതിപ്പോ ഗൾഫ് അല്ലാലോ കർണാടക അല്ലെ .


ഞാൻ ബാഗ് എടുത്ത് ട്രെയിൻ ഇറങ്ങി .ഒട്ടും പരിചയമില്ലാത്ത നഗരം .ഇവിടെ നിന്ന് എങ്ങനെ പോകും ?

ആരോടെങ്കിലും ചോദിക്കാൻ വെച്ചാൽ ഭാഷ ഒരു പ്രശ്നമാണ് .

കേരളത്തിന്റെ അടുത്തുള്ള സംസ്ഥാനമാണെങ്കിലും കന്നഡ ഒട്ടും അറിയാത്ത ഞാൻ ഇവിടെ ശരിക്കും വേഷമിച്ചുപോകും അത് ഉറപ്പ് .


''അണ്ണാ ഹെബ്ബാൾ (Hebbale) ഗാവ് ''.

 

തമിഴും,മലയാളവും,ഹിന്ദിയും എല്ലാം കൂട്ടിപിടിച്ച് ഞാൻ ടാക്സി ഡ്രൈവറോട് ഒരു കാച്ചങ്ങു കാച്ചി വണ്ടിയിൽ കയറി .

അയാൾക്ക് മനസ്സിലായോ ഇല്ലയോ എന്ന് പോലും എനിക്ക് അയാളുടെ മുഖംനോക്കി കണ്ടുപിടിക്കാൻ കഴിഞ്ഞില്ല .

കുറച്ച് ദൂരം പോയപ്പോഴാണ് എന്റെ മനസ്സിൽ മറ്റൊരു പ്രശ്നം ഉടലെടുത്തത് .

ഞാൻ ഉദ്ദേശിച്ച സ്ഥലത്തേക്ക് തന്നെ ആണോ വണ്ടി പോകുന്നത് ?

ഞാൻ ഫോൺ എടുത്ത് മാപ്പിൽ നോക്കി ,അതെ ശരിയാണ് ...

എന്റെ ഭാഷ അയാൾക്ക് മനസിലായിരിക്കുന്നു ...!


വണ്ടി Hebbale യിൽ നിന്നു,ഞാൻ എന്റെ ബാഗും,അപ്പോയ്ന്റ്മെന്റ് ലെറ്ററും എടുത്ത് ഞാൻ ബാങ്കിലേക്ക് കേറി ജോയിൻ ചെയ്‌തു. ആ ബ്രാഞ്ചിലെ പുതിയ ക്ലർക്കായി എന്നെ എല്ലാവർക്കും മാനേജർ പരിചയപ്പെടുത്തി.

എനിക്ക് സഹായിയായി ഒരു പ്യൂൺനെ എന്റെ കൂടെ വിട്ടു .


സാറിന്റെ പേരെന്തായിരുന്നു... 

കന്നടയിൽ പൊതിഞ്ഞ മലയാളത്തിൽ അയാൾ എന്നോട് ചോദിച്ചു .


നാനു മറുത്തൊപ്പിട്ടെ ..


ഏഹ്ഹ് ? എന്താ ?

 

പേരെന്താ ,നാനു മറന്നു പോയി !


ഓ അങ്ങനെ ,    

ശ്രീകാന്ത് !

മലയാളം എങ്ങനെ അറിയാം ?

ഞാൻ ചോദിച്ചു .


അച്ഛന്റെ വീട് കാസർഗോഡ് .

ഇവിടെ settled .

മലയാളം കുറച്ചറിയാം .

 

അയാളുടെ മലയാളം എനിക്കൊരു ആശ്വാസമായി .

നിങ്ങളുടെ പേര് ?


ജയചന്ദ്രൻ .




ഞങ്ങൾ കുറച്ച് ദൂരം നടന്നു .

ഞങ്ങളുടെ ഇടയിൽ നിശബ്ദത വല്ലാതെ ഇടം പിടിച്ചിരുന്നു..

നിശബ്ദതയെ മുറിച്ചുകൊണ്ട് ഞാൻ ചോദിച്ചു .

താമസം എവിടെ ആണ് ?


അയാൾ ദൂരെക്ക് വിരൽ ചൂണ്ടി..


അവിടെ ഒരു വീട് ഒറ്റപ്പെട്ടിരിക്കുന്നത് കാണാം ,ഞങ്ങൾ അടുത്തേക്ക് എത്തി .



മനേ  (വീട് )...

അയാൾ ഒരു നിമിഷം നിർത്തി മലയാളത്തിൽ പറഞ്ഞു,

വീട് കുറച്ച് പഴയതാണ് സർ ,

വീട് വൃത്തിയാകാൻ ആളെ വിടാം .

 

ഞാൻ തലയാട്ടി . 

അത്യാവിശം വലുപ്പമുള്ള വീടായിരുന്നു അത് .കണ്ടാൽ ആൾതാമസം ഇല്ലാഞ്ഞിട്ട്  കുറച്ചധികം വർഷങ്ങളായി തോന്നും.

ഇവിടുത്തെ ആൾക്കാരൊക്കെ എങ്ങനെയുണ്ട് ജയഗാരു ?


എന്റെ ആ  വിളികേട്ട് അയാൾ ആദ്യം ഒന്ന് നോക്കി ,

ഞങ്ങൾ രണ്ടുപേരും ചിരിച്ചു .


'പരവാഗില '

അയാൾ പറഞ്ഞത് എനിക്ക് മനസിലായില്ല ,ഞാൻ മിഴിച്ചു നിന്നത് കണ്ടിട്ടാവും അയാൾ പറഞ്ഞു,കുഴപ്പമില്ല .

പക്ഷെ ഒരുത്തനെ സൂക്ഷിക്കണം ഇവിടെ .


ആരെ ?


കാർലോസ് !.       

                                        

                          

                                              തുടരും തോന്നുന്നു!


Friday, December 24, 2021

നീല കണ്ണുള്ള പക്ഷി


                         അങ്ങനെ ഒരു അവധികാലം കൂടി ജീവിതത്തിന്റെ പടിയേറി വന്നിരിക്കയാണ്. അടുത്ത വർഷം ഏഴാം ക്ലാസിലേക്കാണ് ഞാൻ. ചിലപ്പോൾ അടുത്ത വർഷം അച്ഛന്റെ ഒപ്പം ഞാനും അമ്മയും പോയയെന്ന് വരും.
അമ്മ അച്ഛനോട് ചോദിക്കണത് കേട്ടു 

അപ്പൂന് പുതിയ യൂണിഫോം വാങ്ങണ്ടേ?. ഇപ്പൊ ഉള്ളതെലാം കരിമബന കയറിരിക്കുന്നു.


വേണ്ട അടുത്ത വർഷം തരം കിട്ടിയാൽ നിങ്ങളെ ഞാൻ കൊണ്ട് പോവും, അപ്പുനെ അവിടത്തെ സ്കൂളിൽ ചേർക്കാം.


അച്ഛൻ പറഞ്ഞത് നേരാണെങ്കിൽ ഞാൻ ഇനി നന്ദുനേം, ആയിഷനേം കാണില്ല. ഒരു കണക്കിന്ന് അതാ നല്ലത്..!

എന്റെ യൂണിഫോമിലെ കരിംബന കണ്ട് അവരെന് കളിയാക്കില്ലാലോ,എനിക്ക് പുതിയ സ്കൂളിൽ പുതിയ യൂണിഫോം കിട്ടുലോ.

ഇവരുടെ കളിയാക്കലുകൾ സഹിക്യവയ്യാധേ ഞാൻ ഇരുള്ളിൻ മറവിൽ ഒളിച്ചിരുന്ന എന്റെ ഷർട്ടിൽ കറുത്ത കുത്തുകൾ വിതറുന്ന ആ രൂപത്തെ പലപ്പോഴും കാത്തിരുന്നിട്ടുണ്ട്. ഇനി അതിന് വിട.

പക്ഷെ ആയിഷയും നന്ദുവും...



രാവിലേ തന്നെ നന്ദു വീട്ടിക്ക് വന്നു. ഇനി അവന്റെ സൈക്കിളിൽ സർകീട്ട് തന്നെ. ആയിഷയും കൂടെ കൂട്ടണം.

ഒരോ ദിവസവും ഒരോ ദികിലേക്കാണ് യാത്ര. കാണുന്ന മാങ്ങയും ചാമ്പക്കയും ഞങ്ങളുടെ ഭക്ഷണം.ചില ദിവസം തൊടിയിലെ മഞ്ചാടി പറക്കലായിരിക്കും.

അങ്ങനെ ഇരിക്കയാണ് ആ പക്ഷിയുടെ തൂവൽ എനിക്ക് കിട്ടുന്നത്. കറുപ്പിൽ നീല നിറമുള്ള തൂവൽ. എന്റെ കയ്യിൽ തൂവൽ കണ്ടതും ആയിഷ ഓടി അടുത്ത് വന്നു.

ഹായ് എന്ത് ചേലാ ഈ തൂവൽ കാണാൻ.

അത് ആ നീല പക്ഷിയുടെ ആവും, നന്ദു ദൂരെ നിന്ന് പറഞ്ഞു.

നീല പക്ഷിയോ..?

ആ ഞാൻ ഒരു വട്ടം മാത്രേ കണ്ടിട്ടൊള്ളു. അതിന്റെ കണ്ണുകൾക്ക് നീല നിറമാണ്.

നന്ദു പറഞ്ഞ വാക്കുകൾ എന്റെ ആകാംഷ കൂട്ടി. എനിക്കും കാണണം അതിനെ. ആയിഷയും എനോടപ്പം കൂടി.

ആ പക്ഷിയുടെ ശബ്‌ദം കേൾക്കാൻ നല്ലരസമാണ്. ചെവിയിൽ താഴ്ന്നിറങ്ങുന്ന ശബ്ദമാണ് അതിന്.

ഈ വർണ്ണനകൾക്കൂടി ആയപ്പോൾ എനിക്ക് ആകാംഷ കൂടി.

പിന്നെ എന്റെ ശ്രദ്ധ ആ പക്ഷിയുടെ ശബ്ദത്തിലേക്കായി.

ആ ശബ്ദത്തിന്റെ ലക്ഷ്യസ്ഥാനം കണ്ടുപിടിക്കണം. രാത്രി ഉറക്കം വന്നില്ല. രണ്ടുമൂന്ന് തവണ ആ ശബ്‌ദം ഞാൻ കേട്ടു.അതിനും ഉറക്കം വന്ന് കാണില്ല.ഇറങ്ങി നോക്കിയാലോ..!

വേണ്ട മറ്റേതിനേക്കാളും രാത്രിയോടുള്ള ഭയം ഉള്ളിലുള്ളതുകൊണ്ട് ആ ശ്രമം പാടെ ഉപേക്ഷിച്ചു.

അച്ഛൻ വന്നിട്ട് വേണം ആ പക്ഷിയെ കുറിച്ച് ചോദിച്ചറിയാൻ. അച്ഛന് അറിവുണ്ടാവും.

പിന്നീട് ആ ശബ്‌ദം കേട്ടത് ഉച്ചക്കാണ്. ഭക്ഷണം പാതിവഴിയേ ഉപേക്ഷിച്ച് ആ ശബ്ദത്തിന്റെ പിന്നാലേ ഓടി.തൊടിയിലെ അറ്റത്തെ ആ വലിയ മരത്തിന്റെ മേലെ നിന്നാണ് ആ ശബ്‌ദം. അതിന്റെ താമസവും അവിടെ തന്നെ ആവും.

പുതിയതായി എന്തോ കണ്ടുപിടിച്ച മട്ടായിരുന്നു  എനിക്ക്. ആയിഷയും നന്ദും നാളെ വന്നിട്ട് വേണം എന്റെ ഈ കണ്ടുപിടിത്തെ കുറിച്ച് പറയാൻ. രാത്രി എനിക്ക് ഒട്ടും ഉറക്കം വന്നില്ല അതിന്റെ തൂവൽ നോക്കി കുറെ നേരം കടന്നു. നന്ദു പറഞ്ഞ പോലെ ശരിക്കും അതിന്റെ കണ്ണുകൾ നീല നിറം ആണോ..?

തൊടിയിലെ ബഹളം കേട്ടാണ് ഞാൻ രാവിലെ എഴുനേൽക്കുന്നത്.

അപ്പു അങ്ങോട്ട് പോവണ്ട...! 

അങ്ങെ അറ്റത്തെ മരം മുറിക്യാണ്. അടുത്ത മഴക്ക് മുമ്പേ മുറിച്ചില്ലെങ്കിൽ അത് വീഴും. അമ്മയുടെ ഈ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ ഓടി വന്നത് അതിന്റെ മേലെ താമസിക്കുന്ന ആ പക്ഷിയെ കുറിച്ചാണ്. ഓടി തൊടിയിലേക്ക് എത്തിയപോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ആ മരം അവിടെ ഇല്ല. എല്ലാം തടികളാക്കി ആ ലോറി കൊണ്ടുപോയി.


താഴെ ഒരു കൂട് കിടക്കണത് കണ്ട് അപ്പു അത് എടുത്ത് നോക്കി.

അതിൽ പൊട്ടിയ മുട്ടകൾ കാണാം.

അത് ആ പക്ഷിയുടെ ആയിരിക്കും.

ജീവിതത്തിൽ നിന്ന് എന്തൊക്കെയോ വെട്ടി വീഴ്ത്തിയ പോലെ അപ്പുവിന് തോന്നി.

അപ്പു അവിടെ ഇരുന്ന് കരഞ്ഞു..ഇനി ഒരിക്കലും ആ പക്ഷിയെ കാണാൻ പറ്റില്ല എന്ന് അവനറിയാം. ശബ്ദവും ഇനി ഇല്ല. ആ മരം നിന്നിരുന്ന സ്ഥാനത് ഒരു വിടവ് മാത്രം.

അപ്പു.... എന്താ അവിടെ.....

അച്ഛന്റെ ശബ്‌ദം ആയിരുന്നു അത്.

അവൻ ഓടി അച്ഛനെ ചേർത്തിപിടിച്ചു.






                                                             RAHUL ARJUN

Tuesday, August 24, 2021

നമ്പ്യാർവട്ടം

 




                ഞാൻ പുറപ്പെടുകയാണെന്ന് അമ്മയെ വിളിച്ചു പറഞ്ഞു. ഓസ്ട്രേലിയൻ നഗരത്തോടും കൂട്ടുകാർക്കും ഇനി ഇടവേള. ഇവിടുത്തെ തണുത്ത മരവിച്ച ഓർമകൾക്ക് വിരാമം.ഏഴ് വർഷങ്ങൾ എത്ര വേഗം കടന്നുപോയിരിക്കുന്നു. ഇനി നാട്ടിലേക്ക് ഒരു യാത്ര.

ഫ്ലൈറ്റ് കയറിയാൽ മെസ്സേജ് ചെയ്യണമെന്ന് പറഞ്ഞിരുന്നു. ഞാൻ മൊബൈൽ എടുത്ത് ടൈപ്പ് ചെയ്‌തു. മെസ്സേജിനൊപ്പം എന്റെ മനസും നാട്ടിലേക്ക് പോയി.

യാത്രകൾക്ക് എന്നും കൂട്ട് ഓർമ്മകളാണ്. എന്റെ മനസ്സ് നിറച്ച് നാട്ടിലെ ഓർമ്മകളാണിപ്പോൾ.അമ്മ അടുക്കളയിലാവും ഇപ്പോൾ.അച്ഛൻ രാമേട്ടനോട് എന്നെ കുറിച്ച് കത്തി പറയുന്നുണ്ടാവും.പറമ്പിലെ പ്ലാവിൽ ഇപ്രാവിശ്യം നിറച്ച് ചക്ക ഇണ്ടായിടെന്ന് വിളിച്ചപ്പോ പറഞ്ഞിണ്ടായി. മിക്ക്യവാറും വീട്ടിൽ ചക്കക്കൂട്ടാനും പായസവുമൊക്കെ ആയിരിക്കും. അടുക്കളയിൽ അമ്മയെ സഹായിക്കാൻ നാരാണിയമ്മയും കാണും.

നാരാണിയമ്മ..... ഞാൻ എങ്ങനെ മറന്നു എന്റെ നാണുന്റെ കാര്യം. അമ്മ ഇപ്പൊ പറയാറില്ല അവരെ കുറിച്ച്.നാണുന്ന് ഒരു മകന്നുണ്ട്. എവിടെയാണ് എപ്പോഴാണ് വരുക എന്നൊന്നും ആർക്കും അറിയില്ല. കുറച്ച് കാലംമുമ്പ് കോയമ്പത്തൂരിൽ വെച്ചുകണ്ടാവരുണ്ട്. അവിടെ അങ്ങേർക്ക് ഒരു കുടുംബം ഇണ്ടത്രേ.

എനിക്ക് ഓർമ്മ വെച്ച കാലം മുതൽ നാണു എന്റെ വീട്ടിൽ അമ്മയെ സഹായിക്ക്യാനുണ്ട്. രാവിലെ തന്നെ നാണു കുളിച്ച് നെറ്റിയിൽ ഒരു ചന്ദന കുറി ഉണ്ടാവും.ചന്ദനകുറി ഇല്ല്യാതെ ഞാൻ നാണുവിനെ ഇതുവരെ കണ്ടിട്ടില്ല.

നാണു എന്നും അമ്പലത്തിൽ പോകും. മുറ്റത്തെ നമ്പ്യാർവട്ടം നുള്ളി എടുത്ത് സാരിയുടെ തുമ്പിൽ കൂട്ടിവെക്കും.

ഇദ്ദേന്തിനാ നാണുമ്മ നമ്പ്യാർവട്ടം.

നമ്പ്യാർവട്ടം അല്ല കുട്ട്യേ, നന്ത്യാർവട്ടം.

ഭഗവാന്ന് ഇഷ്ടപ്പെട്ട പൂവാ.

അന്ന് മുതലാണ് ഞാൻ നമ്പ്യാർവട്ടം ശ്രദ്ധിക്യാൻ തുടങ്ങിയത്.

എന്നും നമ്പ്യാർവട്ടം പൂ വിരിയാറാറുണ്ട്. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നാണുവിന് വേണ്ടിയാണ് അത് വിരിയുന്നതെന്ന്. ഞാൻ രാവിലെ എഴുന്നേക്കുമ്പോൾ കാണുന്നത് നാണുമ്മ വെള്ള നമ്പ്യാർവട്ടം വെളുത്ത മുണ്ടിൽ നുള്ളിടുന്നതായിരിക്കും. എന്റെ മിക്യ ദിവസവും തുടങ്ങ അങ്ങനെ ആയിരിക്കും.അന്നത്തെ ഓർമകൾക്ക് ഇന്നും ഒരുകോട്ടവും തട്ടിട്ടില്ല. എന്റെ കുട്ടികാലം പാടത്തും, പറമ്പിലും നാണുമ്മടെ കൂടെ കൂടി പെട്ടന്നാങ്ങട് പോയി.

നാണുമ്മ നല്ല കഥകൾ പറയാരുണ്ട്.സ്കൂളിൽ പോയിട്ടില്ലെങ്കിലും നാണുമ്മക്ക് എഴുതാനും വായിക്യാനും അറിയാം, ലോകത്തുള്ള സകലവിവരവും അറിയാം. നമ്മൾ എന്തെങ്കിലും ചോദിച്ചാൽ അതിന് ഉത്തരം മറുവശത്ത് ഉണ്ടായിരിക്കും.

മനസ്സിലായോ കുട്ട്യേ എന്ന് ഒരു ചോദ്യവും അവസാനം.

അച്ഛൻ പണ്ട് കുവൈറ്റിൽ ആയിരുന്നു. കുവൈറ്റിൽ യുദ്ധം ഇവിടെ എന്റെ വീട്ടിൽ വരെ കോലിളക്കം സൃഷ്ടിക്കുമെന്ന് എനിക്ക് അന്ന് മനസിലായി.അച്ഛൻ തിരിച്ച് വീട്ടിൽ എത്തുന്നത് വരെ വീട് ഉറങ്ങിയ പോലെ ആയിരുന്നു. അന്ന് നാണുമ്മ ആയിരുന്നു മുമ്പിൽ നിന്ന് വീട്ടിലെ കാര്യങ്ങൾ നോക്കിരുന്നത്. ഞാൻ ആദ്യമായാണ് ഒരു സ്ത്രിയിൽ ഇത്രേം തന്റെടവും ധൈര്യം കാണുന്നത്.

ഇത്രയും പിന്നിട്ട വഴികളിൽ നാണുമ്മയെ പോലെ മറ്റാരെയും കണ്ടിട്ടില്ല.


ഞാൻ എന്താണ് നാണുമ്മക്ക് കൊടുക്ക....ഒരു സാരീ വാങ്ങി ബാഗിൽ വെച്ചിട്ടുണ്ട്.

എനിക്ക് ന്തിനാ കുട്ട്യേ സാരീ, എന്നാവും പ്രതികരണം.

വീട്ടിൽ ഒന്നും മാറീണ്ടാവില്ല. എല്ലാം അത്പോലെതന്നെ ഉണ്ടാവും.

ഞാൻ വീടിന്റെ മുറ്റത്തെത്തി. എല്ലാവരും സന്തോഷത്തിലാണ്.

അമ്മടെ കണ്ണ് നിറഞ്ഞൊഴുകുന്നത് ഞാൻ ശ്രദ്ധിച്ചു.

ഫ്ലൈറ്റ് ലേറ്റ് ആയോ?

അച്ഛന്റെ പരുകൻ ശബ്ദം എന്റെ ശ്രദ്ധ മാറ്റി.

ബന്ധുക്കളുടെ ഇടയിലൂടെ എന്റെ കണ്ണുക്കൾ നാണുമ്മക്ക് വേണ്ടി തിരഞ്ഞു.

വീട്ടിലെ ബഹളം അവസാനിച്ചപ്പോൾ അമ്മയോട് ഞാൻ നാണുമ്മയുടെ കാര്യം തിരക്കി.

നീ അറിഞ്ഞിലെ കഴിഞ്ഞ കൊല്ലം കോയമ്പത്തൂരിൽ നിന്ന് മോൻ വന്ന് കൊണ്ട് പോയി.പിന്നെ ഒരു വിവരവും ഇല്ല. കഴിഞ്ഞ മാസം മരിച്ചുന്ന് പറയണ കേട്ടു.നിന്നോട് പറയാൻ ഞാൻ വിട്ടതാവും.

എനിക്ക് ഒന്നും പറയാൻ തോന്നിയില്ല. ഞാൻ ഒന്നും മിണ്ടാതെ ഉമ്മർത്തെ കസേരയിൽ വന്നിരുന്നു.നമ്പ്യാർവട്ടം ഇപ്പളും അവിടെത്തന്നെ ഉണ്ട്. ആരും പറക്യാതെ വാടി താഴെ വീണ് കടക്കുന്നു..അത് ഓർമ്മ ശവകലറയിലെ പൂക്കൾ പോലെ എനിക്ക് തോന്നി.

ജീവിതത്തിൽ ഒരു വട്ടം കൂടി നാണുയമ്മയെ കണ്ടിരുന്നെങ്കിൽ...ഇപ്പോഴും മനസിൽ നാണുയമ്മയുടെ മുഖവും, കുട്ട്യേ എന്നുള്ള വിളിയും മായാതെ കിടക്കുന്നുണ്ട്.

നമ്പ്യാർവട്ടം ഇപ്പോഴും പൂക്കാറുണ്ട്,പക്ഷെ നാണുയമ്മയെ കാത്തിരിക്കാറില്ല.











                                                           Rahul Arjun

Thursday, August 19, 2021

APRIL FALL


                      It was a cloudy morning. I woke up early and got ready. "Where are you going? its about to rain" mother said. I walked out. I knew it was already raining in my mind. 
    My mind was already flooded with questions. I walked towards my bike and climbed on. 

Had your breakfast? 
Where are you going ? Its about to rain. 
I started my bike. There was heavy traffic on road. It was so dusty. I showed my frustration on the horn.
Her memories was flashing on my mind. I still can't believe that she is no more in my life. 
I reached in front of the auditorium. I was a bit confused, am i at the right place ? .The wedding  posters confirmed. 

I entered the hall. Her brother was welcoming all the guest.l looked up to the stage. She was standing there with her groom whom she met days before.Once she was mine. I can still remember her eyes looking me with a soft smile holding my hands.... With a sigh i sat on a chair. Her friends were there but i couldn't face them.I looked her she was smiling and was very happy. 

How can she be happy? 
She never had any feelings for me ? I asked myself. Was i just a passing cloud for her? I wanted to hate her but my mind and heart was already in a battle my mind wants to console me but my heart was searching for the love. 

                         An old man in his 70s seated next to me.He is engaged by talking another man next to him.Their conversation strikes my mind. 
            Yes, he is the only son. Well settled. Good family they are.These words bleeded my heart.The groom was not so good.The voice from another man next to him, it feels me better.

What an idiotic man I'm.? 
Why iam i hearing all this. Its over. Whatever she is,its her life. I have to respect her decision. The only thing that i can do is to not peep into her life. She is not mine anymore. But her memories......

I took a photo of her and told myself 'its over'. My mother always says that there everyone comes to our life with a purpose and teaches a lesson, and they will leave, some leaves a mark we have to heel it. 

I noticed her parents flooded with joy. I am glad that iam also a reason for their smile. Hope she will be happy. I left the auditorium with the mark she gave me. It wounded heavily, it was bleeding. I have to heel it.This is not a story of a vivek. There are many.... 

My phone rang, 
its mom
I took the call.
"Where are you, you didn't  eat anything from morning, come home"
 I didn't say a word
Are you okay son? She asked
I smiled.
" Yes mom".










                                                               Rahul Arjun

Tuesday, June 15, 2021

COFFEE WITH ME...?


 
It was late night, I completed my project and left the office. It was dark every where and I couldn't see any human out there. I understood that it would be difficult to get a rickshaw and thus I started walking. I knew the fact that it was not safe and seems to be scary for a lady like me to walk alone by the footpath late at night. But unfortunately there was no other option and I had to put all my courage and decided to walk. Oh sorry I forgot to introduce me,
I'm Sreelakshmi Narayan and I am from Kerala. 

So where did I stop.....
okay so I started walking along the footpath. Even though I was tired and sleepy,I only thought of somehow reaching my hostel and hence I gradually increased my speed of walking. It was definitely scary since there were no street lights and I was all alone.

While I was moving forward, I saw a person coming towards me. I couldn't recognize him at first but as we came closer I could see his face. That was a familiar one.
OMG...!Thats Ashwin.
The most lovely man I ever met. 

Well ...to describe how we met, I will have to take you all a year back.
 Yes this incident happened a year back when I was about to complete my graduation. I got a marriage proposal from Ashwin and they came to my house to see me. That was a time when I strongly had a desire to earn a job and be financially independent.Its the dream of every girl to stand their own leg.I was not at all prepared for a wedding and wished to have some more time to live my life before getting married. At that point I didn't have enough courage to express my feelings to my parents. It was a common trend that parents would find a good guy for their daughter and fix her marriage as soon as she graduates and wish she would make a family. Bullshit. 
My parents also had this in mind and I didn't want to hurt them by telling I was not ready for a marriage. I had no other choice than to meet Ashwin who came to see me. I explained him my situation. I asked Ashwin to say that he didn't like me so that the proposal was not taken forward. Honestly it was not because I didn't like him but I was not ready at that time. Ashwin being a gentleman understood my situation and helped me.
With these things wandering in my mind, I reached to him.
I leaned towards him, with a void mind, I have nothing to talk about. He's also looking surprised, And he's still the same guy.

"Why are you here?"

With a smile he replied
I got a transfer and I joined last week.
I talked to him for more than half an hour, he seemed to be surprised to see a person that he believed, he would never meet in life. 
I left him and pursued my walk.But my smile didn't leave my shy face. 
I reached my room and laid on my bed. My mind had only been carrying his thoughts. Maybe I'm attracted to him or I'm in love.
Suddenly my phone notified me of a text.

"Is it him..!" I Doubt

Omg ... From Where did he get my number! I wonder.

"Happy to see you", he said 

From where did you get my number?. I asked. 

From last year's visit," he said in reply and rushed in to invite me for a meet.

"Coffee with me.?, Tomorrow...?"

It made me stun and numb. I know I would agree that. 
Bt my shyness didn't allow me to do that.
I replied, Maybe, 
Maybe not... 

From this, he may have got the entire meaning and 
 he replied 😊😊






                                                            Rahul Arjun

CARLOS 2

 എനിക്ക് ഉറങ്ങുവാൻ സാധിക്കുന്നില്ല .നിദ്ര എന്നിൽ നിന്ന് ഒരുപാട് അകലെയാണ് .പുതിയ സ്ഥലം ,പുതിയ ആളുകൾ ,പിന്നെ നാടിനെ വിറപ്പിക്കുന്ന ഒരു കള്ളനും...